ബംഗളൂരു: മൊബൈല്‍ ഫോണ്‍ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ചു.
ബംഗളൂരു മഞ്ജുനാഥ് നഗറിലുണ്ടായ അപകടത്തില്‍ ബിദാറില്‍നിന്നുള്ള ശ്രീനിവാസാണ് (24) മരിച്ചത്.
കമ്ബ്യൂട്ടർ സയൻസ് വിദ്യാർഥിയാണ്. പെയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു. ചാർജ് ചെയ്ത സമയം ശ്രീനിവാസിന്റെ കൈ നനഞ്ഞിരുന്നുവെന്നാണ് സൂചന. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബസവേശ്വര പൊലീസ് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവിൽ സോഫ്‌റ്റ്‌വെയർ കോഴ്‌സ് ചെയ്യുകയായിരുന്ന ശ്രീനിവാസ് മഞ്ജുനാഥ് നഗറിലെ പിജിയിലാണ് താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ശ്രീനിവാസ് മുറിയിലുണ്ടായിരുന്നെന്നും മൊബൈൽ ഫോൺ ചാർജ്ജ് ചെയ്‌തപ്പോൾ ലൈവ് വയറുമായി സമ്പർക്കം പുലർത്തുകയും വൈദ്യുതാഘാതമേറ്റെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മുറിക്ക് പുറത്തുണ്ടായിരുന്ന സുഹൃത്ത് ശ്രീനിവാസിനെ അത്താഴത്തിന് വിളിക്കാൻ കുറച്ച് സമയത്തിന് ശേഷം അകത്തേക്ക് പോയപ്പോൾ അയാൾ തറയിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതായി പോലീസ് പറഞ്ഞു. ശ്രീനിവാസിനെ വിളിച്ചുണർത്താൻ ശ്രമിക്കുന്നതിനിടെ സുഹൃത്തിനും വൈദ്യുതാഘാതമേറ്റു. എന്നാൽ ഒരു വിധത്തിൽ ഇയാൾ ജീവനോടെ രക്ഷപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പിജി ജീവനക്കാർ ബസവേശ്വര് നഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബസവേശ്വര് നഗർ പോലീസ് സ്‌റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് തുടർ നടപടികൾ പുരോഗമിക്കുകയാണ്.
ചാർജർ കേബിളിന്റെയോ ഇലക്‌ട്രിക് സോക്കറ്റിന്റെയോ തകരാറാകും അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ചാർജർ പൊലീസ് പരിശോധനക്കായി കൊണ്ടുപോയി