മധുരതരമാണ് ദാമ്പത്യം. അഥവാ അങ്ങനെയാകേണ്ടതാണ്. ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ അനുഭവമാണ് ദാമ്പത്യം. എന്നാല്‍ വലിയൊരു വിഭാഗത്തിന്റെ അനുഭവം അങ്ങനെയല്ല.
പക്ഷേ സംസാരിച്ചും പരസ്പരം മനസ്സിലാക്കിയും പ്രശ്‌നങ്ങള്‍ പരിഹരിച്ചുപോകുക എന്നത് ആരോഗ്യകരമായ ബന്ധത്തിന് അത്യന്താപേക്ഷിതമാണ്. പക്ഷേ ഇന്ന് പല ദമ്ബതിമാര്‍ക്കും ഈ പരീക്ഷണസമയങ്ങളെ നേരിടാന്‍ അറിയില്ല.
അഭിപ്രായഭിന്നത തര്‍ക്കത്തിലേക്കും വഴക്കിലേക്കും പരസ്പരം കുത്തിനോവിപ്പിക്കലിലേക്കും നയിക്കും. ഇതിനിടയില്‍ നമ്മുടെ വായില്‍ നിന്ന് വരുന്ന ഓരോ വാക്കും പങ്കാളിയുടെ നെഞ്ചില്‍ തന്നെ തറയ്ക്കും. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ സൈക്യാട്രിസ്റ്റും ഈ മേഖലയില്‍ 20 വര്‍ഷത്തെ അനുഭവപരിചയവുമുള്ള ഡോ.കോര്‍ട്‌നി എസ് വാറന്റെ അഭിപ്രായത്തില്‍ മിക്ക ദാമ്ബത്യങ്ങളെയും തകര്‍ച്ചയിലേക്ക് നയിക്കുന്നത് ഒരൊറ്റ പദപ്രയോഗമാണ്. അതേതാണെന്ന് നോക്കാം.
ബന്ധങ്ങളെ തകര്‍ക്കുന്ന പദപ്രയോഗങ്ങൾ...
നമ്മള്‍ ഒരിക്കലും കാണരുതായിരുന്നു എന്ന് വെറുപ്പോടുകൂടി പറയുന്നതാണ് ദാമ്ബത്യത്തിന് ഏറ്റവുമധികം വിനാശകരമായ പദപ്രയോഗം. പങ്കാളിക്ക് വില കല്‍പ്പിക്കാതിരിക്കുകയും അവരുടെ കാഴ്ചപ്പാടുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കല്‍പ്പിക്കാതിരിക്കുകയും ചെയ്യുമ്ബോഴാണ് അവരോട് വെറുപ്പ് ഉണ്ടാകുന്നത്. അങ്ങനെയുള്ള ഒരാള്‍ പങ്കാളിയോട് സംസാരിക്കുമ്ബോള്‍ അവരെ അധിക്ഷേപിക്കാനും വേദനിപ്പിക്കാനും ശ്രമിക്കും. ഇത് അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കും. വാക്കിലൂടെ തന്നെ ആകണമെന്നിലൂടെ ആംഗ്യത്തിലൂടെയോ ഭാവത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വെറുപ്പ് പ്രകടിപ്പിച്ചാലും ദാമ്ബത്യത്തെ അത് ബാധിക്കും.
ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ തമ്മിൽ പിരിയുന്നതാണ് നല്ലത് എന്ന് ഇടയ്ക്കിടെ പറയുന്നതും പങ്കാളിയുടെ മനസ്സുമുറിയാനും നിങ്ങളോടുള്ള സ്നേഹം കുറയാനും കാരണമാകും.പങ്കാളികൡ ഒരാളില്‍ ഇത്തരമൊരു വെറുപ്പ് രൂപപ്പെടുമ്ബോള്‍ അത് ദാമ്ബത്യത്തിന്റെ കെട്ടുറപ്പ് തകര്‍ക്കും. പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെടും. ഇത് പതിയെപ്പതിയെ വേര്‍പിരിയിലലിലേക്കും എത്തിയേക്കാം.
പരിഹാരമെന്താണ്
ദാമ്ബത്യമെന്നാല്‍ രണ്ടുപേര്‍ക്കിടയിലെ പങ്കാളിത്തമാണ്. വിശ്വാസം, പരസ്പര ബഹുമാനം, തുറന്ന ആശയവിനിമയം എന്നിവയാണ് ആ പങ്കാളിത്തത്തിന്റെ അടിസ്ഥാനം. വെറുപ്പോടെ പങ്കാളിയോട് സംസാരിച്ചാല്‍ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. അതിനാല്‍ അത്തരമൊരു പ്രതികൂല സാഹചര്യത്തില്‍ വെറുപ്പ് വാക്കായും പ്രവര്‍ത്തിയായും പുറത്തുവരുന്നതിന് മുമ്ബ് ചിന്തിക്കുക. അവരുടെ അവസ്ഥയില്‍ സഹാനുഭൂതിയുണ്ടാകുക. അത്തരമൊരു അവസ്ഥയില്‍ താനായിരുന്നുവെങ്കില്‍ എന്തായിരിക്കും മാനസികാവസ്ഥയെന്ന് ചിന്തിക്കുക.
ഇനി പങ്കാളി നമ്മളോട് വെറുപ്പോടെ സംസാരിക്കുകയാണെങ്കില്‍ അവരെ അതിന് പ്രേരിപ്പിക്കുന്ന സാഹചര്യം എന്താണെന്ന് മനസ്സിലാക്കാന്‍ ശ്രമിക്കുക. ചിലപ്പോള്‍ ചിലയാളുകള്‍ മോശമായി പെരുമാറുന്നത് അവരുടെ തന്നെ മാനസികമായ പ്രതിസന്ധികള്‍ കൊണ്ടായിരിക്കും. അവരുടെ വാക്കുകള്‍ നമുക്കുണ്ടാക്കുന്ന വേദന എന്താണെന്ന് അവരെ ബോധ്യപ്പെടുത്തുക.
പങ്കാളിയുമായി കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതില്‍ നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ മറ്റൊരാളുടെയോ കൗണ്‍സിലറുടെയോ സഹായം തേടുക. ജീവിതത്തില്‍ നമുക്ക് ലഭിച്ച കാര്യങ്ങളില്‍ തൃപ്തിയും കൃതജ്ഞതയും ഉണ്ടായിരിക്കുക എന്നതാണ് ദാമ്ബത്യത്തിന്റെ കെട്ടുറപ്പ് വര്‍ധിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗം. ദാമ്ബത്യത്തിലെ വഴക്കുകളില്‍ നിന്നും ചിലപ്പോള്‍ വേര്‍പിരിയലില്‍ നിന്ന് പോലും വലിയ പാഠങ്ങള്‍ പഠിക്കാന്‍ നമുക്ക് കഴിഞ്ഞേക്കും. എല്ലാ കാര്യങ്ങളുടെയും പോസിറ്റീവ് വശം കാണാന്‍ ശ്രമിക്കുക.
കലഹവും വെറുപ്പും കൊണ്ട് ഇരുള്‍ മൂടിയ ദാമ്പത്യം കാറ്റിലും കോളിലും അകപ്പെട്ട തോണിപോലെയാണ്. അതിന് ലക്ഷ്യമില്ല. ഏത് പാറയിലും ചെന്നിടിക്കാം, ഏതു സമയത്തും മുങ്ങിപ്പോകാം. കപ്പിത്താന്മാരില്‍ ഒരാള്‍ക്ക് വിവേകമുദിക്കുന്നുവെങ്കില്‍ തോണി രക്ഷപ്പെടും, കാറ്റും കോളും അടങ്ങും. സ്‌നേഹത്തിന്റെ സൂര്യകിരണങ്ങള്‍ തെളിയും, ആനന്ദത്തിന്റെ തേന്മഴ ചൊരിയും. സമാധാനത്തിന്റെ വെള്ളപ്രാവുകള്‍ ജീവിതവിഹായസ്സില്‍ പറന്നുയരും.
ഏറ്റവും മധുരതരമാകേണ്ട ദാമ്പത്യജീവിതം ഇണകളുടെ ദുര്‍വാശികൊണ്ട് തകരുന്നത് എന്തുമാത്രം വേദനാജനകമാണ്? ഇത്തിരി സ്‌നേഹമുണ്ടെങ്കില്‍ തളിര്‍ക്കുകയും പുഷ്പിക്കുകയും ചെയ്യുന്ന പൂമരമാണ് ദാമ്പത്യം. ജീവിതം ആനന്ദപൂര്‍ണമാക്കാന്‍ ദൈവം ഒരുക്കിയ ദാമ്പത്യത്തില്‍ മനുഷ്യന്‍ വിഷം ചേര്‍ത്തു. കാപട്യത്തിന്റെയും വെറുപ്പിന്റെയും വഞ്ചനയുടെയും വിഷബീജങ്ങള്‍ കയറിക്കൂടുമ്പോള്‍ ദാമ്പത്യത്തിന്റെ സര്‍വൈശ്വര്യങ്ങളും കരിഞ്ഞുണങ്ങിപ്പോകുന്നു. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും സമൂഹത്തിനും ആനന്ദം പകരേണ്ട കുളിര്‍നിലാവ് അസ്തമിച്ചുപോകുന്നു.