വിലക്കുറവെന്ന് കേട്ടാൽ ചാടിവീഴുന്നത് ആളുകളുടെ പൊതുസ്വഭാവമാണ്. എന്നാൽ, എല്ലാ വിലക്കുറവും വിശ്വസനീയമാണോ? ഏതെങ്കിലും വെബ്‌സൈറ്റിൽ ഡിസ്‌കൗണ്ട് പരസ്യം കണ്ട് ഇറങ്ങി പുറപ്പെടുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കുക. വിശ്വസനീയമായ സൈറ്റുകളിൽ നിന്ന് മാത്രം സാധനങ്ങൾ വാങ്ങുക, ഇല്ലെങ്കിൽ നിങ്ങൾ കബളിക്കപ്പെട്ടേക്കാം- സൈബർ പോലീസ് പല തവണ നൽകിയ മുന്നറിയിപ്പാണിത്.
ഓൺലൈൻ തട്ടിപ്പുകൾ വർധിച്ചു വരികയാണ്. സാധനം കൊണ്ടുവരുമ്പോൾ മാത്രം പണം നൽകിയാൽ മതി അഥവാ കാഷ് ഓൺ ഡെലിവറി വഴിയാണ് ഇത്തരം
തട്ടിപ്പുകൾ വ്യാപകമായി നടക്കുന്നത്. സാധനം കൊണ്ടുവരുന്ന ആൾക്ക് തുക നൽകി അയാളെ മടക്കിയ ശേഷമാകും പലരും പാഴ്‌സൽ തുറന്നു നോക്കുക. എന്നാൽ, ഓർഡർ ചെയ്‌ത സാധനത്തിന് പകരം പാഴ് വസ്‌തുക്കളാകും പാഴ്‌സലിൽ ഉണ്ടാകുക
ഓണ്‍ലൈനില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങുന്നത് സാധാരണമാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് നടക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
ഓർഡർ ചെയ്ത സാധനങ്ങള്‍ക്ക് പകരം വിലയും നിലവാരവും കുറഞ്ഞ മറ്റ് സാധനങ്ങളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാധനങ്ങളോ അതുമല്ലെങ്കില്‍ അകത്തൊന്നുമില്ലാത്ത കേവലം ബോക്സുകളോ മാത്രം അയച്ച് പണം തട്ടുന്നത് സംബന്ധിച്ചുള്ള പരാതികളാണ് ചിലർ ഉയർത്തുന്നത്. ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ഓർഡറുകള്‍ കൊടുക്കുന്നവരെയാണത്രെ തട്ടിപ്പുകാർ ലക്ഷ്യമിടുന്നത്. ഇ-കൊമേഴ്സ് കമ്ബനിയില്‍ നിന്ന് നിങ്ങള്‍ ഓർഡർ ചെയ്ത യഥാർത്ഥ ഉത്പന്നം കൈയില്‍ എത്തുന്നതിന് മുമ്ബ് വ്യാജനുമായി തട്ടിപ്പുകാർ എത്തി പണവും വാങ്ങി മുങ്ങും.
സ്വാതി സിംഗാള്‍ എന്ന യുവതിയാണ് ഏറ്റവുമൊടുവില്‍ ഇത്തരത്തിലൊരു പരാതിയുമായി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. ആമസോണില്‍ നിന്ന് ടാബ്ലറ്റ് ഓർഡർ ചെയ്തിരുന്ന സ്വാതിക്ക് കിട്ടിയതാവട്ടെ നിലവാരം കുറഞ്ഞ സ്പീക്കറുകള്‍. സാധനം കൊണ്ടുവന്നയാള്‍ പൊട്ടിക്കാത്ത ബോക്സ് ഏല്‍പ്പിച്ച് ടാബ്ലറ്റിന്റെ പണവും വാങ്ങി പോയെന്നാണ് ആരോപണം.
കബളിപ്പിക്കപ്പെട്ടെന്ന് മനസിലാവുമ്ബോഴേക്കും പണവുമായി തട്ടിപ്പുകാർ രക്ഷപ്പെടും. എന്നാല്‍ ഇത്തരക്കാർക്ക് ഉപഭോക്താക്കള്‍ ഇ-കൊമേഴ്സ് വെബ്‍സൈറ്റില്‍ നല്‍കുന്ന ഓർഡറുകളുടെ വിശദാംശങ്ങള്‍ എങ്ങനെ ലഭിക്കുന്നു എന്നതാണ് ആശങ്ക ഉളവാക്കുന്ന പ്രധാന കാര്യം. ഈ വിവരങ്ങളാണ് ഇവർ സമർദ്ധമായി കബളിപ്പിക്കാൻ ഉപയോഗിക്കുന്നതും.
ആമസോണ്‍ കൃത്രിമം കാണിക്കുന്നതായും ഉപഭോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കാതെ അവ തട്ടിപ്പുകാരില്‍ എത്താൻ ഇടയാക്കി ആളുകളെ വഞ്ചിക്കുന്നതായും സ്വാതി ആരോപിച്ചു. ക്യാഷ് ഓണ്‍ ഡെലിവറി രീതിയില്‍ ടാബ്‍ലറ്റ് ഓർഡർ ചെയ്ത തനിക്ക് ഒരേ ദിവസം രണ്ട് ഉത്പന്നങ്ങള്‍ കിട്ടിയെന്ന് സ്വാതി പറയുന്നു.
രണ്ടിലും ഉണ്ടായിരുന്ന സ്ലിപ്പ് ഒരുപോലെ തന്നെയായിരുന്നു. ആദ്യത്തേതില്‍ ടാബ്‍ലറ്റിന് പകരം നിലവാരം കുറഞ്ഞ രണ്ട് സ്പീക്കറുകളായിരുന്നു. രണ്ടാമത്തേത് ശരിക്കുമുള്ള ടാബ്ലറ്റ് തന്നെയായിരുന്നു. രണ്ട് തവണയും പണം കൊടുക്കേണ്ടി വന്നു. ആമസോണില്‍ നിന്ന് തന്റെ ഓർഡർ വിവരം ചോർന്നതാണ് വ്യാജ ഉത്പന്നം അയച്ച് കബളിപ്പിക്കാൻ കാരണമെന്ന് സ്വാതി പറഞ്ഞു.
വിഷയം ആമസോണിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ യഥാർത്ഥ ഉത്പന്നം നല്‍കാമെന്ന് അറിയിച്ചു. പക്ഷേ പണം നല്‍കണമെന്നും ആവശ്യപ്പെട്ടു. ആദ്യം സാധനം കൊണ്ടുവന്നയാളിന് പണം കൊടുത്തു എന്ന് അറിയിച്ചപ്പോള്‍ പണം എവിടേക്കാണ് പോയതെന്ന കാര്യം അന്വേഷിക്കാമെന്നായിരുന്നു കമ്ബനിയുടെ നിലപാട്. താൻ വഞ്ചിക്കപ്പെട്ടുവെന്നും പണം തിരികെ വേണമെന്നുമാണ് സ്വാതിയുടെ ആവശ്യം.
വില കൂടിയ സാധനങ്ങള്‍ ഇത്തരം വിശ്വസനീയമായ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ നിന്ന് വാങ്ങുന്നവർക്കുള്ള മുന്നറിയിപ്പായാണ് താൻ ഇത് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നതെന്നും സ്വാതി പറയുന്നു.
സംഭവത്തെക്കുറിച്ച് ആമസോണ്‍ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഉപഭോക്താക്കളുടെ ഓർഡർ വിവരങ്ങള്‍ തട്ടിപ്പുകാർക്ക് എങ്ങനെ കിട്ടുന്നുവെന്ന കാര്യത്തില്‍ സൈബർ സുരക്ഷാ വിദഗ്ധർക്കും സംശയമുണ്ട്. ക്യാഷ് ഓണ്‍ ഡെലിവറിക്ക് പകരം യഥാർത്ഥ വെബ്സൈറ്റില്‍ പ്രീ പെയ്ഡ് ഓർഡറായി സാധനങ്ങള്‍ വാങ്ങുന്നതും സാധനങ്ങള്‍ കിട്ടുമ്ബോഴുള്ള ഓപ്പണ്‍ ബോക്സ് ഡെലിവറി സംവിധാനവുമെല്ലാം ഇത്തരം തട്ടിപ്പുകള്‍ ഇല്ലാതാക്കാൻ സഹായിക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.